നവാസ് ഷെ­രീ­ഫും മകളും ഉടൻ പാ­കി­സ്ഥാ­നിൽ മടങ്ങിയെത്തും


ഇസ്ലാ­മാ­ബാ­ദ് : അഴി­മതി­ക്കേ­സിൽ പത്ത് വർ­ഷം കഠി­ന തടവിന് ശി­ക്ഷി­ക്കപ്പെ­ട്ട പാ­കി­സ്ഥാൻ മുൻ പ്രധാ­നമന്ത്രി­യും പി­.എം.എൽ.എൻ നേ­താ­വു­മാ­യ നവാസ് ഷെ­രീ­ഫും മകൾ മറി­യം ഷെ­രീ­ഫും അപ്പീൽ നൽ­കാ­നാ­യി­ പത്ത‌് ദി­വസത്തി­നകം പാ­കി­സ്ഥാ­നി­ലെ­ത്തും. പത്ത‌് ദി­വസത്തി­നകം അപ്പീൽ സമർ­പ്പി­ക്കണമെ­ന്ന‌് സു­പ്രീം കോ­ടതി­ ആവശ്യപ്പെ­ട്ടി­രു­ന്നു­. അപ്പീൽ നൽ­കു­ന്നതി­നെ­ കു­റി­ച്ച‌് അഭി­ഭാ­ഷക സംഘവു­മാ­യി­ ചർ­ച്ച നടത്തി­യെ­ന്നും ലണ്ടനിൽ നി­ന്ന‌് മടങ്ങു­മെ­ന്ന‌ും മറി­യം സൂ­ചന നൽ­കി­. 

ശി­ക്ഷി­ക്കപ്പെ­ട്ടതോ­ടെ­ തി­രഞ്ഞെ­ടു­പ്പിൽ മത്സരി­ക്കണമെ­ങ്കിൽ മറി­യത്തിന‌് ഹൈ­ക്കോ­ടതി­യു­ടെ­ അനു­കൂ­ലവി­ധി­ വേ­ണം. ഭാ­ര്യ കു­ൽ­സു­മി­ന്റെ­ ചി­കി­ത്സയ‌്ക്ക‌് ശേ­ഷമേ­ പാ­കി­സ്ഥാ­നി­ലേ­യ്ക്ക‌് മടങ്ങൂ­വെ­ന്ന‌് നവാസ‌് ഷെ­രീഫ‌് പറഞ്ഞി­രു­ന്നു­. 

അനധി­കൃ­ത സ്വത്തു­സന്പാ­ദനക്കേ­സി­ലാണ‌് അക്കൗ­ണ്ടബി­ലി­റ്റി­ കോ­ടതി­ നവാസ് ഷെ­രീ­ഫി­നെ­ തടവിന‌് ശി­ക്ഷി­ച്ചത‌്. മകൾ മറി­യം ഷെ­രീ­ഫി­നെ­ ഏഴ് ­വർ­ഷവും മരു­മകൻ മു­ഹമ്മദ് സഫ്ദറി­നെ­ ഒരു ­വർ­ഷവും ശി­ക്ഷി­ച്ചി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed