ബ്രസീൽ ജയിലിലെ തടവുകാർ സഹവാസികളെ ചുട്ടു ഭക്ഷിച്ചു

റിയോ ഡീ ജനീറോ : ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് എന്ന ജയിലില്‍ നരഭോജികളായ തടവുകാര്‍ 26 സഹ തടവുകാരെ ചുട്ടു ഭക്ഷിച്ചു. കൊന്നതിനുശേഷം തീയുടെ മുകളില്‍ വച്ച് ചുട്ടെടുത്താണ് മനുഷ്യ മാംസം അവര്‍ ഭക്ഷിച്ചത്. റിയോ ഡീ ജനീറോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി ജയിലിലായ സംഘമാണ് ഇത്തരത്തിലുള്ള മൃഗവാസന പുറത്തെടുത്തത് എന്നാണ് പ്രാഥമിക വിവരം.
ജയിലിലാകെ തലകളും ശരീരഭാഗങ്ങളും ചിതറിത്തെറിച്ച് കിടക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്ന ബന്ധുക്കള്‍ക്കു പോലും അംഗഭംഗം സംഭവിച്ച ശവശരീരങ്ങളാണ് കിട്ടിയത്. ഇപ്പോഴും തിരിച്ചറിയാത്ത തലയും ഉടലുകളും ശരീര ഭാഗങ്ങളും ചേര്‍ത്തുവയ്ക്കാൻ അധികൃതര്‍ ശ്രമം നടത്തുകയാണ്.