മണ്ണാർക്കാട് ഇരട്ടക്കൊലപാതകം; 25 പ്രതികൾക്കും ജീവപര്യന്തം
മണ്ണാർക്കാട് ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് ഉത്തരവ്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴിയിൽ സഹോദരങ്ങളും സിപിഎം പ്രവർത്തകരുമായ പള്ളത്ത് നൂറുദീൻ, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.
2013 നവംബറിലാണ് സംഭവം. മുസ്ലീം ലീഗ് പ്രവർത്തകർ ഉൾപ്പടെയുള്ള സംഘമാണ് ഇരുവരെയും കൊന്നത്. ഇവരുടെ സഹോദരനായ കുഞ്ഞുമുഹമ്മദിന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദാണ് കേസിലെ നിർണായക സാക്ഷി.