മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഭക്തജനങ്ങളുടെ ഒഴുക്ക്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശബരിമലയിൽ ആദ്യദിനമായ ഇന്നലെ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വലയ നടപ്പന്തൽ നട തുറക്കുന്നതിന് മുൻപ് തന്നെ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നാണ് ഇപ്പോൾ തീർത്ഥാടകർ കൂടുതലായി എത്തുന്നത്. തീർത്ഥാടകരുടെ തിരക്ക് തുടരുന്നതിനൽ മണ്ഡല കാലത്തിന് സമാനമായ വരുമാനം ലഭിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. മണ്ഡല പൂജയ്ക്ക് ശേഷം രണ്ട് ദിവസം നട അടച്ചിരുന്നതിനൽ അപ്പം, അരവണയുടെ കരുതൽ ശേഖരം ഒരുക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞു.
ഇതുവരെ 40 ലക്ഷം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് പോലീസിന്റെ കണക്ക്. കഴിഞ്ഞ വർഷത്തെക്കാൾ 55 ശതമാനത്തിന്റെ വർധന വരുമാനത്തിലുണ്ടായിട്ടുണ്ട്. 8 കോടി രൂപയുടെ വരുമാനം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയിട്ടിലാത്തതിനാൽ വരുമാന നിരക്ക് ഇനിയും കൂടാനാണ് സാധ്യത. മകരവിളക്കുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1300 അധികം പോലീസുകാരെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്.