മ്യാന്‍മര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സൂചി മത്സരിക്കില്ല


നായ്പെയ്ദോ: മ്യാന്‍മര്‍ പ്രസിഡന്റ് തെരഞ്ഞെുടപ്പില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍ ഓങ് സാന്‍ സൂ ചി മത്സരരംഗത്തില്ല. ആണ്‍മക്കള്‍ക്കുടെ പൗരത്വമാണ് സൂ ചിയ്ക്ക് വിലങ്ങുതടിയായത്. മക്കള്‍ക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. മത്സരിക്കുന്നതിനുള്ള വിലക്ക് മാറ്റണമെന്ന സൂ ചിയുടെ അപേക്ഷ സൈന്യം നിരസിക്കുകയായിരുന്നു.

സൂ ചിയ്ക്ക് അയോഗ്യത വന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയ്ക്കിടയാക്കി. സൂ ചി മത്സരിക്കുമെന്നും പ്രസിഡന്റാകുമെന്നും വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നുവെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി വന്‍ ഭൂരിപക്ഷം നേടിയിരുന്നു. വൈസ്് പ്രസിഡന്റ് സ്ഥാനത്തേക്ക് അധോസഭ പ്രതിനിധി ഹ്തിന്‍ ക്യാവിനെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തപ്പോള്‍ ചൈനീസ് വംശ ന്യുനപക്ഷ എം.പിയായ ഹെന്‍ട്രി വാന്‍ തിയോയെ ഉപരിസഭ പ്രതിനിധിയായും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുസഭകളിലും എന്‍.എല്‍.ഡിക്ക് മേല്‍ക്കോയ്മയുള്ളതിനാല്‍ ഇവരുടെ പ്രതിനിധികള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. ഇവരില്‍ ഒരാളായിരിക്കും പ്രസിഡന്റാകുന്നത്.

പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ ഇരുസഭകളിലെയും വിജയികള്‍ക്ക് സെക്കന്റ് വോട്ട് ചെയ്യാന്‍ കഴിയും. സൈന്യം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഹ്തിന്‍ ക്യാവിനാണ് വിജയിക്കാനുള്ള സാധ്യതയുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാജയപ്പെടുന്ന മറ്റു രണ്ടു പേര്‍ വൈസ് പ്രസിഡന്റുമാരുമാകും.

You might also like

Most Viewed