ജിഷ്ണുവിന്റെ വായിൽ രക്തമുണ്ടായിരുന്നതായി വെളിപ്പെടുത്തലുകൾ

തൃശൂർ : പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി മരിച്ചപ്പോൾ യിൽ രക്തമുണ്ടായിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തൽ. ഒരു ശബ്ദരേഖയിലൂടെയാണ് ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട വിദ്യാര്‍ഥികളിലൊരാൾ സഹപാഠി തന്റെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ശുചി മുറിയുടെ ഭിത്തിയിലും രക്തമുണ്ടായിരുനെന്നും, എന്നാല്‍ പിന്നീട് ഇത് കണ്ടില്ലെന്നും ശബ്ദരേഖയിൽ പറയുന്നു.
നേരത്തെ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും അന്വേഷണസംഘം രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനിടെയാണ് ജിഷ്ണുവിന്റെ സഹപാഠിയുടെ ശബ്ദരേഖ ബന്ധുക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടക്കത്തിലേ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഇന്നലെ പോലീസ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി നെഹ്രു കോളജ് മേധാവി പി. കൃഷണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എല്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.