വൈ­റൽ ആകാ­തെ­ പോ­കു­ന്ന ജീ­വി­തങ്ങൾ...


പ്രദീപ് പു­റവങ്കര

മൂ­ന്ന് ദി­വസത്തെ­ ഓൺ­ലൈൻ കോ­ലാ­ഹലങ്ങളു­ടെ­ ഒടു­വിൽ ഹനാൻ എന്ന പെ­ൺ­കു­ട്ടി­യു­ടെ­ നന്മയെ­ മലയാ­ളി­കളിൽ ബഹു­ഭൂ­രി­ഭാ­ഗം പേ­രും തി­രി­ച്ചറി­ഞ്ഞി­രി­ക്കു­ന്നു­. ഒപ്പം നമ്മു­ടെ­ മു­ഖ്യമന്ത്രി­യടക്കമു­ള്ള പ്രമു­ഖർ അവളെ­ അനു­കൂ­ലി­ച്ചും രംഗത്ത് വന്നി­രി­ക്കു­ന്നു­. തീ­ർ­ച്ചയാ­യും ഏറെ­ സന്തോ­ഷി­പ്പി­ക്കു­ന്ന കാ­ര്യം തന്നെ­യാണ് ഇത്. വരും നാ­ളു­കളിൽ ആ കു­ട്ടി­യു­ടെ­ ഭാ­വി­ കു­റേ­ കൂ­ടി­ ശോ­ഭനമാ­യി­ മാ­റട്ടെ­ എന്നും ആഗ്രഹി­ക്കു­ന്നു­. 

ഇനി­ ഇവി­ടെ­ പറയാ­നു­ള്ള കാ­ര്യം ഓൺ­ലൈൻ ഇടങ്ങളെ­ പറ്റി­യാ­ണ്. എന്തും ഏതും ഓൺ­ലൈ­നി­ലൂ­ടെ­ ലഭി­ക്കു­ന്പോ­ഴോ­ അറി­യു­ന്പോ­ഴോ­ മാ­ത്രമാണ് പ്രതി­കരണങ്ങൾ ഉണ്ടാ­കു­ന്നത് എന്ന ഒരു­ അവസ്ഥ നമ്മു­ടെ­ സമൂ­ഹത്തിൽ പതി­യെ­ ഉണ്ടാ­യി­ വരു­ന്നു­ണ്ട്. വീ­ട്ടിൽ അമ്മയ്ക്ക് സു­ഖമി­ല്ലെ­ങ്കിൽ അതു­ പോ­ലും ഫേസ് ബു­ക്ക് ലൈ­വി­ലൂ­ടെ­ അമ്മ അറി­യി­ച്ചാൽ മാ­ത്രമേ­ മക്കൾ എന്തെ­ങ്കി­ലു­മൊ­ക്കെ­ ചെ­യ്യൂ­ എന്ന ഈ ഒരു­ അവസ്ഥ ആശങ്ക ഉണ്ടാ­ക്കു­ന്നതാ­ണ്. പ്രവാ­സലോ­കത്ത് പ്രത്യേ­കി­ച്ച് ബഹ്റൈ­നിൽ അടു­ത്ത കാ­ലത്ത് നി­രവധി­ മലയാ­ളി­കൾ ഹൃ­ദയാ­ഘാ­തം കാ­രണം മരി­ച്ചു­ പോ­യി­ട്ടു­ണ്ട്. ഇതേ­ പറ്റി­ അന്വേ­ഷി­ച്ച് പോ­യപ്പോൾ ശാ­രീ­രി­ക അസ്വസ്ഥതകൾ­ക്ക് പു­റമേ­ മാ­നസി­കമാ­യ സമ്മർ­ദ്ധങ്ങളാണ് പലരെ­യും ബു­ദ്ധി­മു­ട്ടി­ച്ചതെ­ന്ന് മനസി­ലാ­ക്കാൻ സാ­ധി­ച്ചു­. സാ­ന്പത്തി­ക ബു­ദ്ധി­മു­ട്ടു­കളിൽ പെ­ട്ട് നട്ടം തി­രി­യു­ന്നവരാ­യി­രു­ന്നു­ ഇതിൽ ഭൂ­രി­ഭാ­ഗം പേ­രും. ശന്പളം സമയത്ത് ലഭി­ക്കാ­ത്തത് കൊ­ണ്ടും, ബി­സി­നസ്സിൽ നഷ്ടം കു­മി­ഞ്ഞു­കൂ­ടു­ന്നത് കൊ­ണ്ടു­മൊ­ക്കെ­ ബ്ലേഡ് പലി­ശയ്ക്ക് തല വെ­ച്ച് കൊ­ടു­ത്തവർ. തി­രി­കെ­ കൊ­ടു­ക്കാൻ മാ­ർ­ഗമി­ല്ലാ­തെ­ മനസ് നെ­രി­പ്പോ­ടാ­ക്കി­യവർ. ഇവർ­ക്ക് മരണം ഒരാ­ശ്വാ­സമാ­യി­ മാ­റി­യപ്പോൾ ഓൺ­ലൈൻ ഇടങ്ങളിൽ മരി­ച്ചവരെ­ പറ്റി­യു­ള്ള വി­കാ­രനി­ർ­ഭരമാ­യ ഓർ­മ്മകു­റി­പ്പു­കളും, അതി­ന്റെ­ ഷെ­യറു­കളും, ലൈ­ക്കു­കളും, പി­ന്നെ­ സങ്കട ഇമോ­ജി­കളു­മൊ­ക്കെ­ നി­റഞ്ഞു­. ആർ­ഐപി­ എന്നും, ആദരാ­ജ്ഞലി­കൾ എന്നു­മെ­ഴു­തി­ തങ്ങളു­ടെ­ കടമ അവസാ­നി­പ്പി­ച്ച ഈ കൂ­ട്ടു­ക്കാർ ഒരി­ക്കലെ­ങ്കി­ലും മരി­ച്ചു­ പോ­യ സു­ഹൃ­ത്തി­നോട് ഹൃ­ദയം തു­റന്ന് ഒന്ന് സംസാ­രി­ച്ചി­രു­ന്നെ­ങ്കിൽ ഇങ്ങി­നൊ­യൊ­രു­ സഹതാ­പ സീ­നു­കളു­ടെ­ ആവശ്യം തന്നെ­ ഉണ്ടാ­കു­മോ­ എന്ന കാ­ര്യം സംശയമാ­ണ്. മരി­ക്കു­ന്നതിന് മു­ന്പെ­ തന്റെ­ കഷ്ടപ്പാ­ടും, ബു­ദ്ധി­മു­ട്ടും മൊ­ബൈൽ ഫോ­ണി­ലു­ള്ള നൂറ് കണക്കിന് ഗു­ഡ്മോ­ണി­ങ്ങ്, ഫി­ലോ­സഫി­ ഗ്രൂ­പ്പു­കളി­ലേ­യ്ക്ക് അയക്കാൻ പരേ­തന് തോ­ന്നി­യതു­മി­ല്ല. 

ഇതുപോ­ലെ­ തന്നെ­ ഹനാൻ എന്ന ആർ­ജ്ജവമു­ള്ള പെ­ൺ­കു­ട്ടി­ അദ്ധാ­നി­ച്ച് അവളു­ടെ­ ജീ­വി­തം കണ്ടെ­ത്തു­ന്പോൾ മു­ഖ്യമന്ത്രി­യടക്കമു­ള്ളവർ അന്വേ­ഷി­ക്കണ്ട പ്രധാ­നപ്പെ­ട്ട മറ്റൊ­രു­ കാ­ര്യം കേ­രളത്തി­ലെ­ ഭി­ക്ഷാ­ടന മാ­ഫി­യകളെ­ കു­റി­ച്ചാ­ണ്. ഹനാ­നെ­ കണ്ടെ­ത്തി­യ എറണാ­കു­ളത്ത് തന്നെ­ പാ­ലാ­രി­വട്ടത്തും, കാ­ക്കനാ­ടും, കല്ലൂ­രു­മൊ­ക്കെ­ രാ­ത്രി­നേ­രത്ത് തെ­രു­വു­വി­ളക്കി­ന്റെ­ അരണ്ട വെ­ളി­ച്ചത്തതിൽ നി­രത്ത് വക്കിൽ ചാ­ക്ക് വി­രി­ച്ച് കി­ടക്കു­ന്ന കു­റേ­ കു­ഞ്ഞു­മക്കളു­ണ്ട്. അവരൊ­ക്കെ­ രാ­വി­ലെ­ മു­തൽ കീ­റി­പറി­ഞ്ഞ തു­ണി­യും ധരി­ച്ച് കൈ­യി­ലൊ­രു­ പാ­ത്രവു­മാ­യി­ ഭി­ക്ഷ തെ­ണ്ടു­ന്നവരാ­ണ്. ടാ­ർ­ജറ്റ് എത്തി­ക്കാൻ സാ­ധി­ച്ചി­ല്ലെ­ങ്കിൽ അവരു­ടെ­ മു­തലാ­ളി­മാ­രിൽ നി­ന്ന് കൈ­യി­ലും, തു­ടയി­ലും പൊ­ള്ളൽ ഏൽ­ക്കേ­ണ്ടി­ വരു­ന്നവർ. വൈ­റൽ ആകാൻ സാ­ധ്യതയി­ല്ലാ­ത്ത് കൊ­ണ്ട് തന്നെ­ ഇവരെ­ ഫേസ് ബു­ക്കിൽ കാ­ണി­ല്ല. മാ­ധ്യമങ്ങൾ എക്സ്ക്ലൂ­സീ­വും ആക്കി­ല്ല. എങ്കി­ലും ഭരണാ­ധി­കാ­രി­കൾ­ക്ക് ഇവരെ­ ശ്രദ്ധി­ക്കേ­ണ്ട ഉത്തരവാ­ദി­ത്വം ഉണ്ടെ­ന്ന് ഓർ­മ്മപ്പെ­ടു­ത്തലോ­ടെ­... 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed