കെ. സുധാകരന് നാക്കുപിഴയല്ല, ബുദ്ധിപിഴ; ഫേസ്ബുക്ക് പോസ്റ്റുമായി ഇ.പി ജയരാജൻ


കെ. സുധാകരന് നാക്കുപിഴയല്ല ബുദ്ധിപിഴയാണെന്ന് ഇ. പി ജയരാജൻ. ആർ‍.എസ്.എസുമായി ഏറ്റവും അടുത്ത ബന്ധമുള്ള കോൺ‍ഗ്രസ് നേതാവാണ് സുധാകരനെന്നും ആർ‍.എസ്.എസിനെ ശക്തിപ്പെടുത്താനാവശ്യമായ കാര്യങ്ങളിലൂടെ കോൺഗ്രസിനെ നയിക്കുകയാണ് സുധാകരൻ ചെയ്യുന്നതെന്നും ഇ. പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.‍ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ‍ കോൺ‍ഗ്രസിന് അകത്ത് നിന്ന് നടപ്പാക്കാൻ സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ‍ എല്ലാവർ‍ക്കും അറിയാമെന്നും മേനി പറഞ്ഞ് താൻ വീരശൂരപരാക്രമിയാണെന്ന് ധരിപ്പിച്ച് ക്രിമിനൽ‍ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ് സുധാകരൻ‍ ചെയ്തുവന്നിട്ടുള്ളതെന്നും ഇ. പി ജയരാജൻ പറയുന്നു.

 ബി.ജെ.പി, ആർ‍.എസ്.എസ് നേതാക്കളുടെ നിത്യ സന്ദർ‍ശകനാണ് കെ. സുധാകരൻ. ഒരിക്കൽ‍ അമിത്ഷായെ കാണാൻ സുധാകരൻ ചെന്നൈയിൽ‍ എത്തിയെങ്കിലും കോൺ‍ഗ്രസിലെ ചില നേതാക്കൾ‍ ഇതറിഞ്ഞ് ചെന്നൈയിൽ‍ നിന്ന് തിരിച്ചയക്കുകയുമാണുണ്ടായതെന്നും ജയരാജൻ ആരോപിച്ചു. തന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് മറയാക്കാൻ ജവഹർ‍ലാൽ‍ നെഹ്റുവിനെ പോലും ഉപയോഗിക്കുകയാണ്. കെ. സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് സുധാകരനെ നന്നായിട്ട് അറിയുന്നത് സുരേന്ദ്രനാണ്. സുധാകരന്റെ മനസ് ആർ‍.എസ്.എസ് മനസാണ് എന്ന് സുരേന്ദ്രന് അറിയാവുന്ന പോലെ മറ്റാർ‍ക്കും അറിയില്ല. ആർ‍.എസ്.എസ്സുമായുളള തന്റെ പഴയ ബന്ധങ്ങളും പുതിയ ബന്ധങ്ങളും വെളിപ്പെടുത്തി സംഘപരിവാറിനെ പ്രശംസിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുധാകരൻ. ആർ‍.എസ്. എസ്, ബി.ജെ.പി കൗശലമാണ് സുധാകരനിലൂടെ നടപ്പാക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ‍ ഒരോ ദിവസവും തകരുന്ന കോൺ‍ഗ്രസിൽ‍ നിന്ന് ബി. ജെ. പിയിലേക്ക് ചാടുന്ന നേതാക്കളുടെ പട്ടികയിലേക്ക് സുധാകരനും എത്തുമെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.

article-image

erur

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed