വിവാദ പ്രസംഗവുമായി ബാലകൃഷ്ണ പിള്ള


കൊല്ലം: മുസ്‌ലിം, ക്രൈസ്തവ മതവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ബി.ബാലകൃഷ്ണപിള്ള. ‘തിരുവനന്തപുരത്ത് പോയാല്‍ ഞാന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാണ്. ഇത് കേട്ടാന്‍ ഉറങ്ങാന്‍ പറ്റില്ല’ എന്നാണ് ബാലകൃഷ്ണപ്പിള്ള പറഞ്ഞത്. കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം. ‘ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്‌ലീകളോ, ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ’ അദ്ദേഹം പറഞ്ഞു.മുസ്‌ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറുക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല.വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ ബാലകൃഷ്ണപ്പിള്ള അഭിപ്രായപ്പെട്ടു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed