ലോഡ്‍ജിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചു


ബംഗളൂരു: ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ എംപിവിയായ ലോഡ്‍ജിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വില്‍പ്പനയില്ലാത്തതാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 മുതലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കാലത്തിനിടെ വാഹനത്തില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ അതൊന്നും വില്‍പ്പന വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയില്ല. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരുന്നു റെനോ ലോഡ്‍ജിയുടെ ഹൃദയം. രണ്ട് വ്യത്യസ്‍ത ട്യൂണുകളില്‍ ലഭിച്ചിരുന്നു. ബേസ് വേരിയന്റില്‍ ഈ എന്‍ജിന്‍ 85 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ഉയര്‍ന്ന വേരിയന്റുകളില്‍ 110 എച്ച്പി പുറപ്പെടുവിച്ചിരുന്നു.

വാഹനത്തിന്‍റെ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരിക്കലും ലഭ്യമായിരുന്നില്ലെന്നതും കമ്പനിക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ് 6 നിലവാരത്തിലേക്ക് പരിഷ്‌കരിക്കാതെ കെ9കെ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കാനാണ് റെനോ ആദ്യം തീരുമാനിച്ചത്. ആ തീരുമാനം ഒടുവില്‍ വാഹനത്തിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed