മി­സ്റ്റർ‍ ബി­ശ്വാസ് ലോ­ക സാ­ഹി­ത്യത്തിൽ‍ കെ­ട്ടി­യ വീ­ട്


­

ജെ­യിംസ് വു­ഡ് ഓഗസ്റ്റ് 

കോളനി­ വാ­ഴ്ചയു­ടെ­ ശക്തി­വൃ­ത്തങ്ങൾ‍ക്കി­ടയി­ലും മാ­നു­ഷി­ക വി­കാ­രങ്ങളെ­ അസാ­ധാ­രണമാ­യ വൈ­രു­ദ്ധ്യാ­ത്മക ദർ‍ശനത്തോ­ടെ­ തന്റെ­ കൃ­തി­കളി­ലൂ­ടെ­ വരച്ചു­ കാ­ട്ടി­യ സാ­ഹി­ത്യപ്രതി­ഭയാ­യി­രു­ന്നു­ ശനി­യാ­ഴ്ച അന്തരി­ച്ച വി­.എസ് നയ്പാ­ൽ‍. അദ്ദേ­ഹത്തെ­ കു­റി­ച്ചു­ള്ള ഓർ‍മ്മകളിൽ‍ ഏറ്റവും നി­റമു­ള്ള ചി­ത്രം, 1958ൽ‍ തെ­ക്കൻ ലണ്ടനി­ലെ­ സ്ട്രീ­ത്തം ഹിൽ എന്ന സ്ഥലത്തെ­ ഒരു­ കു­ടു­സ്സ് മു­റി­യിൽ‍ താ­മസി­ക്കു­ന്ന ഇരു­പത്താറ് വയസ്സു­ള്ള ഇന്ത്യക്കാ­രനാ­യ ഒരു­ യു­വ എഴു­ത്തു­കാ­രന്റെ­താ­ണ്. ഇരു­പതാം നൂ­റ്റാ­ണ്ടി­ലെ­ മഹത്താ­യ നോ­വലു­കളിൽ ഒന്നാ­യ ഒരു­ വലി­യ പു­സ്തകത്തി­ന്റെ­ പണി­പ്പു­രയി­ലാ­യി­രു­ന്നു­ അന്ന് അദ്ദേ­ഹം. ഓക്സ്ഫോ­ർ‍ഡിൽ‍ പഠി­ക്കു­കയും തന്റെ­ സമകാ­ലീ­നരാ­യ സാ­ഹി­ത്യകാ­രന്മാ­രെ­ക്കാ­ളും കഴി­വു­ള്ളവനാണ്‌ എന്ന തി­രി­ച്ചരി­വു­ണ്ടാ­യി­രി­ക്കു­കയും ഒക്കെ­ ചെ­യ്തതി­നാൽ‍ മറ്റ്­ ഇന്ത്യൻ വംശജരിൽ‍ നി­ന്നും വി­ഭി­ന്നമാ­യി­ അദ്ദേ­ഹത്തി­ന്­ നല്ല ആത്മവി­ശ്വാ­സം ഉണ്ടാ­യി­രു­ന്നു­. ട്രി­നി­ഡാ­ഡിൽ‍ കു­ടി­യേ­റി­ ഒരു­ സാ­ധാ­രണ കരി­ന്പിൻ തോ­ട്ടത്തി­ലെ­ തൊ­ഴി­ലാ­ളി­യാ­യ ഒരു­ മു­ത്തശ്ശന്റെ­ ചെ­റു­മകനാ­യി­ട്ട് പോ­ലും ആ ആത്മവി­ശ്വാ­സം അദ്ദേ­ഹത്തി­ന്‍റെ­ എഴു­ത്തി­ലും ജീ­വി­തത്തി­ലും നി­റഞ്ഞു­ നി­ന്നി­രു­ന്നു­.

എന്റെ­ നോ­ട്ടത്തിൽ‍ വി­.എസ് നെ­യ്പാ­ലി­ന്റെ­ ആദ്യത്തെ­ അസാ­ധാ­രണമാ­യ കൃ­തി­യാണ് ‘എ ഹൗസ് ഫോർ മി­സ്റ്റർ ബി­ശ്വാ­സ്’. ഒരാൾ‍ തന്റെ­ ആയു­ഷ്കാ­ലം മു­ഴു­വൻ എടു­ത്ത്­ നേ­ടു­ന്ന, തന്റെ­ ചു­റ്റു­മു­ള്ള മനു­ഷ്യരു­ടെ­ ഇച്ഛകളും സമൂ­ഹത്തി­ന്റെ­ നൈ­രന്തര്യവും മനസ്സി­ലാ­ക്കു­ന്നതി­ലൂ­ടെ­ ആർ‍ജ്ജി­ക്കു­ന്ന പക്വത ഇരു­പതു­കളു­ടെ­ അവാ­സാ­നത്തിൽ‍ തന്നെ­ നയ്പാൽ‍ തന്റെ­ എഴു­ത്തി­ലൂ­ടെ­ കൈ­വരി­ച്ചി­രു­ന്നു­. ‘എ ഹൗസ് ഫോർ മി­സ്റ്റർ ബി­ശ്വാ­സ്’ അത്തരത്തിൽ‍ ജീ­വി­തത്തെ­ വൈ­ര്യനി­ര്യാ­തന ബു­ദ്ധി­യോ­ടെ­യും, ഹാ­സ്യാ­ത്മകമാ­യ നി­രീ­ക്ഷണത്തോ­ടെ­യും കണ്ട്­, ഉള്ളു­ലയ്ക്കു­ന്ന വേ­ദനാ­നു­ഭവങ്ങളി­ലൂ­ടെ­ എഴു­ത്തി­ന്റെ­ ലാ­വണ്യനു­ഭവം പ്രദാ­നം ചെ­യ്യു­ന്ന ഒരു­ സൃ­ഷ്ടി­യാ­ണ്. എനി­ക്ക് തോ­ന്നു­ന്നു­ തോ­മസ് മാൻ ഇരു­പത്തി­ ആറാ­മത്തെ­ വയസ്സിൽ പ്രസി­ദ്ധീ­കരി­ച്ച ‘ബു­ദ്ധൻ ബ്രൂ­ക്ക്സ്’ ആണ് ഇതു­മാ­യി­ താ­രതമ്യം ചെ­യ്യാൻ പറ്റു­ന്ന മറ്റൊ­രു­ സൃ­ഷ്ടി­. 

പി­താവ് സീ­പെ­ർ­സാദ് നെ­യ്‌പാ­ലി­ന്റെ­ ജീ­വി­തമാ­യി­രു­ന്നു­ യു­വാ­വാ­യ വി­ദ്യദർ‍ നെ­യ്പാൽ മാ­തൃ­കയാ­യി­ സ്വീ­കരി­ച്ചത്. ഒരു­ ചെ­റി­യ സമൂ­ഹത്തി­ൽ­നി­ന്നും വളരെ­ പരി­മി­തമാ­യ അവസരങ്ങളിൽ നി­ന്നും ഒരു­ എഴു­ത്തു­കാ­രനാ­യി­ സ്വയം ഉയർ­ത്തപ്പെ­ടാൻ അദ്ദേ­ഹത്തി­നാ­യി­. സീ­പെ­ർ­സാദ് നയ്പാ­ലി­നെ­പ്പോ­ലെ­ മി­സ്റ്റർ ബി­ശ്വാ­സും (‘എ ഹൗസ് ഫോർ മി­സ്റ്റർ ബി­ശ്വാ­സ്’ എന്ന നോ­വലി­ലെ­ കഥാ­പാ­ത്രം) ട്രി­നി­ഡാഡ് ഗാ­ർ­ഡി­യനിൽ പത്രപ്രവർ­ത്തകനാ­യി­. എന്നാൽ, ബി­ശ്വാ­സി­ന്റെ­ ജീ­വി­തം വളരെ­ ചു­രു­ങ്ങി­യ കാ­ലയളവി­ലാ­യി­രു­ന്നു­.(അദ്ദേ­ഹം തന്റെ­ നാ­ൽ­പ്പത്തി­രണ്ടാ­മത്തെ­ വയസ്സിൽ മരി­ച്ചു­). ട്രി­നി­ഡാഡ് ഗാ­ർ­ഡി­യൻ ഒരു­ പ്രാ­ദേ­ശി­ക പത്രം മാ­ത്രമാ­യി­രു­ന്നു­. മി­സ്റ്റർ ബി­ശ്വാ­സി­നെ­ പോ­ലെ­ സീ­പെ­ർ­സാ­ദ്, സ്കോ­ളർ­ഷി­പ്പു­കൾ നേ­ടി­ ഇംഗ്ലണ്ടിൽ പഠി­ക്കാൻ സ്വദേ­ശം വി­ട്ടു­പോ­യ ബു­ദ്ധി­മാ­ൻ­മാ­രാ­യ കു­ട്ടി­കളോ­ടൊ­പ്പം വി­ജയകരമാ­യാണ് ജീ­വി­ച്ചത്. 

പോ­ർ­ട്ട് ഓഫ് സ്പെ­യ്നി­ലെ­ ഒരു­ ചെ­റി­യ വീ­ട്ടി­ലാ­യി­രു­ന്നു­ നയ്പാ­ലി­ന്റെ­ ജീ­വി­തം. ‘ഒരു­ പെ­ട്ടി­ പോ­ലെ­’ എന്നാണ് നെ­യ്പാ­ലി­ന്റെ­ താ­മസസ്ഥലത്തെ­പ്പറ്റി­ അദ്ദേ­ഹത്തി­ന്റെ­ ജീ­വചരി­ത്രം എഴു­തി­യ പാ­ട്രിക് ഫ്രാ­ൻ­സിസ് വി­ശേ­ഷി­പ്പി­ച്ചത്. തെ­രു­വി­ന്റെ­ അറ്റത്ത് ചൂ­ടേ­റി­യ, വി­ചി­ത്രമാ­യ, ഒരു­ കെ­ട്ടി­ടമു­ണ്ട്. രണ്ട് നി­ലകളി­ലാ­യി­ ഏഴ് ചതു­രശ്ര മീ­റ്ററു­ള്ള ഒരു­ കെ­ട്ടി­ടം. മരംകൊ­ണ്ട് മറച്ച, ചു­ളി­വു­ വീ­ണ ഇരു­ന്പ് മേ­ൽ­ക്കൂ­രയു­ള്ള കെ­ട്ടി­ടം. ഏഴ് ചതു­രശ്ര മീ­റ്റർ എന്നാൽ എഴു­പത്തി­യഞ്ച് ചതു­രശ്ര അടി­യോ­ളം വരും. ഇവി­ടെ­യാണ് ഭാ­വി­ നോ­ബൽ സമ്മാ­ന ജേ­താവ് ബാല്യകാ­ലം ചി­ലവഴി­ച്ചത്.

പി­ന്നീട് തെ­ക്കൻ ലണ്ടനി­ലെ­ യൗ­വനകാ­ലഘട്ടത്തിൽ‍ എഴു­തി­ത്തു­ടങ്ങി­യപ്പോൾ‍ മു­തൽ‍ തന്നെ­ സ്വന്തം അച്ഛന്റെ­ ജീ­വി­തം തന്നെ­യാ­യി­രു­ന്നു­ മി­ക്ക കഥകളു­ടെ­യും ആധാ­രം. പി­താ­വി­ന്റെ­ ജീ­വി­തത്തി­ലെ­ ഗൗ­രവവും തമാ­ശയും കലർ‍ന്ന അനു­ഭവങ്ങളും ചെ­റി­യ വി­ജയങ്ങളും അപമാ­നകരമാ­യ അനു­ഭവങ്ങളും വലി­യ നേ­ട്ടങ്ങളും അദ്ദേ­ഹം കഥകളാ­ക്കി­. ഗ്രേ­ ലണ്ടനിൽ എഴു­തു­ന്പോൾ തന്റെ­ ബാ­ല്യകാ­ലം, ദ്വീ­പി­ലെ­ അനു­ഭവങ്ങൾ, ശബ്ദങ്ങൾ, ദാ­രി­ദ്ര്യം, മോ­ഹം, ആത്മവി­ശ്വാ­സം, മൃ­ദു­ലത എന്നി­വയെ­ക്കു­റി­ച്ച് അദ്ദേ­ഹം വാ­ചാ­ലനാ­യി­. പി­താ­വി­ന്റെ­ ജീ­വി­തത്തെ­ അതി­ന്റെ­ മൂല്യസാ­ധു­തകൾ‍ക്കപ്പു­റം കാ­ൽപ്പനി­ക രൂ­പത്തിൽ, ഒരു­ വി­കാ­രതീ­വ്രമാ­യ വി­ലയി­രു­ത്തലി­നാണ് അദ്ദേ­ഹം ശ്രമി­ച്ചി­രു­ന്നത്. (വി­ദ്യാ­ദർ നെ­യ്പാൽ ഓക്സ്ഫോ­ർ­ഡി­ലാ­യി­രു­ന്നപ്പോ­ഴാണ് സീ­പെ­ർ­സാദ് മരി­ച്ചത്).

പി­താ­വിൽ നി­ന്ന് വ്യത്യസ്തമാ­യി­, അദ്ദേ­ഹം ഓക്സ്ഫോ­ർ­ഡി­ന്റെ­ വഴി­യാണ് പി­ന്തു­ടർ­ന്നത്. ഒരി­ക്കലും ട്രി­നി­ഡാ­ഡി­ലേയ്­ക്ക് മടങ്ങി­വരി­ല്ലെ­ന്ന് അയാ­ൾ­ക്കറി­യാ­മാ­യി­രു­ന്നു­. ‘എ ഹൗസ് ഫോർ മി­സ്റ്റർ ബി­ശ്വാ­സ്’ൽ നെ­യ്പലി­ന്റെ­ മു­ഴു­വൻ ജീ­വി­തവും വൈ­രു­ദ്ധ്യങ്ങളും പ്രതി­ഫലി­പ്പി­പ്പി­ച്ചി­രു­ന്നോ­? ഓക്സ്ഫോ­ർ­ഡി­ലെ­ പൊ­ങ്ങച്ചക്കാ­രും വംശീ­യ വി­രോ­ധി­കളു­മാ­യ ഇംഗ്ലീഷ് വി­ദ്യാ­ർ­ത്ഥി­കൾ സീ­പെ­ർ­സാദ് നെ­യ്പലി­നെ­ ശ്രദ്ധി­ച്ചി­രു­ന്നി­ല്ല. അവരി­ൽ­നി­ന്നും പ്രശംസകളേ­ക്കാൾ ചി­രി­യും അപമാ­നവു­മാ­യി­രു­ന്നു­ അദ്ദേ­ഹത്തിന് ലഭി­ച്ചി­രു­ന്നത്. എന്നാൽ, നോ­വലി­ലെ­ കഥാ­പാ­ത്രത്തെ­പ്പോ­ലെ­ ട്രി­നി­ഡാ­ഡിൽ തി­രി­കെ­യെ­ത്തി­ പി­താ­വി­നേ­പ്പോ­ലെ­ തോ­ട്ടത്തിൽ പണി­ക്ക് പോ­കാൻ അദ്ദേ­ഹം ഒരു­ക്കമല്ലാ­യി­രു­ന്നു­.

തെ­ക്കൻ ലണ്ടനി­ലെ­ ആ ചെ­റു­പ്പക്കാ­രൻ തന്റെ­ ദ്വീ­പി­നെ­ക്കു­റി­ച്ച് എഴു­തി­യെ­ങ്കി­ലും തന്റെ­ ദ്വീ­പി­ന്­ വേ­ണ്ടി­യല്ലാ­യി­രു­ന്നു­ ആ എഴു­ത്തു­കൾ. തന്റെ­ ഓക്സ്ഫോ­ർ­ഡ്, ലണ്ടൻ വാ­യനക്കാ­ർ­ക്കാ­യാണ് അദ്ദേ­ഹം എഴു­തി­രു­ന്നത്. തന്റെ­ കഥാ­പാ­ത്രമാ­യ മി­സ്റ്റർ ബി­ശ്വാസ് ഒരു­ എഴു­ത്തു­കാ­രനാ­യി­ മാ­റു­ന്നു­ എന്നതി­നാൽ നയ്പാൽ എഴു­തി­യത് സ്വന്തം എഴു­ത്തി­ന്റെ­ നേ­ട്ടങ്ങളെ­ക്കു­റി­ച്ചു­ള്ള ഒരു­ നോ­വലാ­ണ്. അതിൽ വാ­ക്കു­കളെ­ കണ്ടെ­ത്തു­ന്നതി­നു­ള്ള പോ­രാ­ട്ടത്തെ­ക്കു­റി­ച്ചും പി­താ­വിൽ നി­ന്ന് കൂ­ടു­തൽ കഴി­വു­ള്ള ഒരു­ പു­ത്രനെ­ക്കു­റി­ച്ചും അദ്ദേ­ഹം എഴു­തി­. (തന്റെ­ മകൻ ഇരു­പത് വയസു­ള്ളപ്പോ­ഴാണ് എഴു­ത്തു­കാ­രൻ എന്ന നി­ലയിൽ നെ­യ്പൽ അംഗീ­കരി­ക്കപ്പെ­ട്ടത്). ‘എ ഹൗസ് ഫോർ മി­സ് ബി­ശ്വാ­സ്’ എന്ന പു­സ്തകത്തി­ലും അത്തരം വൈ­രു­ദ്ധ്യങ്ങളു­ണ്ട്.

ബി­ശ്വാ­സി­ന്റെ­ കു­ടുംബം ഒടു­വിൽ ബി­ശ്വാ­സി­ന്റെ­ വി­ശ്രമസ്ഥലമാ­യ സി­ക്കിം തെ­രു­വി­ലെ­ ചെ­റി­യ വീ­ട്ടിൽ താ­മസമാ­ക്കു­ന്നു­. ബി­ശ്വാ­സി­ന്റെ­ മകനാ­യ ആനന്ദ് (യഥാ­ർ‍ത്ഥ ജീ­വി­തത്തി­ലെ­ വി­ദ്യാ­ദർ‍) വി­ദേ­ശത്ത് പഠി­ക്കാൻ സ്കോ­ളർ­ഷി­പ്പ് നേ­ടി­യി­ട്ടു­ണ്ട്. ബി­ശ്വാ­സി­ന്റെ­ കു­ട്ടി­കൾ അവരു­ടെ­ ബാല്യകാ­ല അനു­ഭവങ്ങളെ­ക്കു­റി­ച്ച് ഉടൻ മറന്നു­ പോ­കു­ന്നതാ­യി­ നയ്പൽ എഴു­തു­ന്നു­. വി­ദേ­ശ രാ­ജ്യത്തെ­ ജീ­വി­തം മറ്റ് ഓർ­മ്മകളെ­ കൂ­ട്ടി­ക്കലർ­ത്തു­ന്നതാ­യും എഴു­ത്തു­കാ­രൻ ചി­ത്രീ­കരി­ക്കു­ന്നു­. മഴയ്ക്കു­ശേ­ഷമു­ളള നീ­ലാ­കാ­ശം, വി­രലടയാ­ളം പതി­പ്പി­ച്ച ഒരു­ പാ­ക്കറ്റ് കാ­ർ­ഡു­കൾ, ഷൂ­ലേ­സു­കൾ, ഒരു­ പു­തി­യ കാ­റി­ന്റെ­ ഗന്ധം, വൃ­ക്ഷങ്ങളിൽ ശക്തമാ­യ കാ­റ്റടി­ക്കു­ന്നതി­ന്റെ­ ശബ്ദം, കളി­പ്പാ­ട്ടങ്ങൾ വി­ൽ­ക്കു­ന്ന കടകളു­ടെ­ വർ­ണ്ണങ്ങളും ഗന്ധവും, പാ­ലി­ന്റെ­യും മു­ന്തി­രി­യു­ടെ­യും രു­ചി­കൾ അങ്ങനെ­ മറന്നു­പോ­യ ഒരു­പാട് അനു­ഭവങ്ങൾ അദ്ദേ­ഹം ബോ­ധപൂ­ർ‍വ്വം വാ­യനക്കാ­രനി­ലേ­യ്ക്ക് വി­ക്ഷേ­പി­ക്കു­ന്നു­. 

നെ­യ്‌പാൽ നോ­വലി­ലെ­ കഥാ­പാ­ത്രമാ­യ ആനന്ദ് ബി­ശ്വാ­സി­നെ­ക്കു­റി­ച്ചാണ് എഴു­തു­ന്ന­തെ­ങ്കി­ലും അദ്ദേ­ഹത്തി­നെ­യും പി­താ­വി­ന്റെ­യും ജീ­വി­തത്തി­ന്റെ­ നേ­ർചി­ത്രമാണ് അവയൊ­ക്കെ­യും നമു­ക്ക് മു­ന്നിൽ‍ വരച്ചി­ടു­ന്നത്. ഇപ്പോൾ അദ്ദേ­ഹം പോ­യി­രി­ക്കു­ന്നു­. പക്ഷേ­, ആ പു­സ്തകങ്ങൾ‍ അദ്ദേ­ഹത്തി­ന്‍റെ­ ജീ­വി­തചി­ത്രങ്ങളെ­ വീ­ണ്ടും വീ­ണ്ടും നമു­ക്കു­ തി­രി­ച്ചു­നൽ­കു­ന്നു­.

ജെ­യിംസ് വു­ഡ് ഓഗസ്റ്റ് ന്യൂ­ യോ­ർ‍ക്കർ പത്രത്തിൽ‍ എഴു­തി­യ അനു­സ്മരണക്കു­റി­പ്പ്‌...

പരി­ഭാ­ഷ: എബിൻ രാ­ജു­.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed