അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത വിദ്യാർഥിനിക്ക് ക്രൂരമർദനം


അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത വിദ്യാർഥിനിക്ക് മണ്ണ് മാഫിയയുടെ ക്രൂരമർദനം. മാറാടി കാക്കൂച്ചിറയിലാണ് സംഭവം. മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായ മുതുകല്ല് വേങ്ങപ്ലാവിൽ അക്ഷയ ലാലുവിനാണ് മർദനമേറ്റത്. പരിക്കേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനടന്ന അനധികൃത മണ്ണെടുപ്പ് സമീപവാസികളുടെ പരാതിയെ തുടർന്നു പോലീസ് ഇടപെട്ട് നേരത്തെ നിർത്തിവയ്പിച്ചിരുന്നു. നാട്ടുകാരില്ലാത്ത സമയം നോക്കി വാഹനങ്ങളുമായി മണ്ണെടുക്കാൻ എത്തിയപ്പോൾ അക്ഷയ അത് മൊബൈൽ ഫോണിൽ പകർത്തി. 

ഇതു കണ്ട് മണ്ണെടുക്കാൻ വന്ന സംഘത്തിലെ ഒരാൾ രോഷാകുലനായി വിദ്യാർഥിനി എന്ന പരിഗണന പോലുമില്ലാതെ പിന്നാക്ക വിഭാഗത്തിലുള്ള അക്ഷയയെ ക്രൂരമായി മർദിക്കുകയായിരുന്നു. അസഭ്യവർഷം നടത്തുകയും ഫോൺ പിടിച്ചുവാങ്ങി നിലത്ത് എറിയുകയും ചെയ്തു. വിദ്യാർഥിനിയുടെ പരാതിയിൽ ഒരാൾക്കെതിരേ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ആശുപത്രിയിലെത്തി വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed