ബെലാറസ് പ്രതിപക്ഷ നേതാവിന് 18 വർഷം തടവ്


മിൻ‌സ്ക്: ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ജനകീയ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് സെർജി ടിഖനോവ്‌സകിക്ക് 18 വർഷം തടവ്. കലാപം സംഘടിപ്പിച്ചത് അടക്കമുള്ള കുറ്റം ചുമത്തിയാണ് സെർജി ടിഖനോവ്‌സകിയെ ശിക്ഷിച്ചത്. 1994 മുതൽ ബെലാറസിൽ‌ അധികാരം കൈയാളുകയാണ് ∀യൂറോപ്പിലെ അവസാന ഏകാധിപതി∍ എന്ന് വിളിപ്പേരുള്ള ലുകാഷെങ്കോ. ലുകാഷെങ്കോയെ താ ഴെയിറക്കാൻ 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ പ്രസിഡന്‍റിന്‍റെ കടുത്ത വിമർ‍ശകനും ബ്ലോഗറുമായിരുന്ന ടിഖനോവ്സ്‌കിയെ വോട്ടെടുപ്പിന് മുന്പ് തടഞ്ഞുവയ്ക്കുകയായിരുന്നു. 

സർ‍ക്കാർ‍ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനും ലുകാഷെങ്കോയെ ∀പാറ്റ∍ എന്നു വിളിച്ചതിനും സെർ‍ജിയെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ‍ മത്സരിക്കാൻ സെർ‍ജിക്ക് അനുമതി നിഷേധിച്ചു. ഇതോടെ തന്‍റെ ഭർ‍ത്താവിനുവേണ്ടി 37−കാരിയായ സ്വെറ്റ്ലാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ‍ ലുകാഷെങ്കോയ്ക്കെതിരേ മത്സരിച്ചു. സർ‍ക്കാർ‍ വിരുദ്ധ സമരം ഇത്രയേറെ ശക്തമായിരുന്നിട്ടും ഒരു സ്വതന്ത്രനിരീക്ഷകരുടെയും മേൽ‍നോട്ടമില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ലുകാഷെങ്കോ 80.23 ശതമാനം വോട്ടുനേടിയപ്പോൾ‍ സ്വെറ്റ്ലാന നേടിയത് വെറും 10 ശതമാനം വോട്ടുമാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പു ഫലം. പിന്നാലെ രാജ്യത്ത് ക ലാപം പൊട്ടിപുറപ്പെട്ടു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വെറ്റ്ലാനയെ തടവിലാക്കിയ പോലീസ് അവരെ നിർ‍ബന്ധിച്ച് ലിത്വാനിയയിലേക്ക് നാടുകടത്തി. തന്‍റെ വിജയത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുണ്ടായിരുന്നെന്നും മക്കളുടെ ജീവനെ കരുതി നാടുവിടുകയാണെന്നും സ്വെറ്റ്ലാന ലിത്വാനിയയിൽ‍നിന്ന് ചിത്രീകരിച്ച വീഡിയോയിൽ‍ പറഞ്ഞത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed