തുന്നൽക്കാരന്റെ വീട് (കവിത)
നേതാവിന്റെ വാക്കുകൾ
ഒരു ഇടിമുഴക്കമായി
വൃദ്ധന്റെ തൊണ്ടക്കുഴിയിലേക്ക്
ഇരന്പിയെത്തി.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട
ഭരണകൂടത്തിൽ നിന്നുമാണ്
അയാൾ ആ വാക്കുകൾ കേട്ടത്
പ്രജകളെ തുറിച്ച കണ്ണുകൾ കൊണ്ട്
ഭയപ്പെടുത്തിയ പൗരത്വ പട്ടികയുടെ വാതിലുകൾ
തുറന്നിടുകയാണത്രേ
പോകാനിടമില്ലാത്ത ഇടങ്ങളിലേക്ക്
അയാളെയും വലിച്ചെറിയുമത്രേ
ഉള്ളറകളിൽ
അയാൾക്കൊരു കുപ്പായമുണ്ട്.
ഒരിക്കലും ധരിച്ചിട്ടില്ലാത്ത
ഒരു മുഷിഞ്ഞ കുപ്പായം
പണ്ടെന്നോ കീറിപ്പോയൊരു കുപ്പായം
അയാൾ ആ കുപ്പായമെടുത്ത്
തുന്നാൻ തുടങ്ങി
നഗ്ന കാഴ്ചയിൽ ഇടം പിടിക്കാത്തൊരു
കണ്ണീർ നനവുണ്ടായിരുന്നു
അതിന്റെ ഒാരോ ഇഴകളിലും...