കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ ലൈംഗിക അതിക്രമം
കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ ലൈംഗിക അതിക്രമം. ഫിലിം പ്രമോഷൻ പരിപാടികൾക്കായി എത്തിയപ്പോഴാണ് രണ്ട് യുവനടിമാർക്കു നേരെ അതിക്രമം ഉണ്ടായത്. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി .
അപമാനിക്കപ്പെട്ടെന്ന് യുവ നടിമാർ പറയുന്നു. സോഷ്യൽമീഡിയ വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. യുവ നടിമാരിൽ ഒരാൾ ഇന്ന് പൊലീസിന് പരാതി നൽകും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.
നടി പറഞ്ഞത്
"ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്റ്റേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റുമുള്ളവർ?
പ്രൊമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചുപോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീർന്നോ നിന്റെയൊക്കെ അസുഖം?"
dchfch