മകനാണെന്ന് അവകാശവാദം ഉന്നയിച്ച ദന്പതികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ച് നടൻ ധനുഷ്
മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ മധുര സ്വദേശികളായ ദന്പതികൾക്ക് നോട്ടിസ് അയച്ച് നടൻ ധനുഷ്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകൻ ദന്പതികൾക്ക് നോട്ടിസ് നൽകിയത്.
തങ്ങളുടെ ബയോളജിക്കൽ മകനാണ് ധനുഷ് എന്നാണ് മധുര സ്വദേശികളുന്നയിച്ച വാദം. ഇത്തരം വാദങ്ങൾ അവസാനിപ്പിക്കണമെന്നും അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടിസിൽ പറയുന്നത്.
ദന്പതികളുന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും മാപ്പ് പറയണമെന്നുമാണ് ധനുഷിന്റെയും പിതാവിന്റെയും ആവശ്യം. ആരോപണത്തിൽ മാപ്പ് പറയണമെന്നും ഇത് നിഷേധിച്ചുകൊണ്ട് പരസ്യമായി പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെയും ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.