ട്വിറ്റർ‍ മസ്‌കിന്റെ കൈയിൽ‍ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുൻ‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി


ട്വിറ്ററിന്റെ മേധാവി ഇലോൺ മസ്‌കിനെതിരെ ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ‍ റോത്ത്. കമ്പനിയിൽ‍ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് യോയൽ‍ റോത്ത് ഇലോൺ മസ്‌കിന്റെ കൈയ്യിൽ‍ ട്വിറ്റർ‍ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയത്.

ട്വിറ്ററിലെ പുതിയ തൊഴിൽ‍ സംസ്‌കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ‍ കഴിഞ്ഞ ദിവസം കമ്പനിയ്ക്ക് രാജിക്കത്ത് നൽ‍കിയതിന് പിന്നാലെയയാണ് യോയൽ‍ റോത്ത് പ്രതികരണവുമായി രംഗത്തെത്തിയത്. ബ്ലൂ ടിക്ക് സംബന്ധിച്ച തീരുമാനത്തെയും റോത്ത് വിമർ‍ശിച്ചു.

കഴിഞ്ഞ ദിവസം നൈറ്റ് ഫൗണ്ടേഷന്‍ കോൺഫറൻസിലെ അഭിമുഖത്തിൽ‍ വെച്ച് ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ‍ മറുപടിയായാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. മസ്‌ക് ഏകപക്ഷീയമായി എല്ലാം ചെയ്യാൻ തുടങ്ങിയത് രാജി കാര്യങ്ങളിലൊന്നാണെന്ന് റോത്ത് പറഞ്ഞു.

റോത്തിന്റെ രാജി പരസ്യദാതാക്കളെ കൂടുതൽ‍ വലച്ചിട്ടുണ്ടെന്നാണ് സൂചന. കമ്പനിക്ക് സുരക്ഷാ ജോലികൾ‍ ചെയ്യാന്‍ വേണ്ടത്ര സ്റ്റാഫുകൾ‍ ഇല്ല. ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളിൽ‍ പലരും ട്വിറ്ററിൽ‍ നിന്ന് പിന്മാറി.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർ‍ത്ഥി ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള അവകാശവാദങ്ങൾ‍ ഉന്നയിക്കുന്ന ന്യൂയോർ‍ക്ക് പോസ്റ്റ് ലേഖനത്തിന്റെ പ്രചരണത്തിൽ‍ പിഴവ് സംഭവിച്ചതായും റോത്ത് പറഞ്ഞു.

ട്വിറ്റർ‍ ജീവനക്കാർ‍ക്ക് ഇനി കടുത്ത ആശങ്കയുടെ ദിനങ്ങളായിരിക്കും വരാൻ പോകുന്നത്. നിബന്ധനകൾ‍ രൂക്ഷമാക്കിക്കൊണ്ടുള്ളതാണ് ഇലോണ്‍ മസ്‌കിന്റെ(നടപടികൾ‍ ഓരോന്നും. ആഴ്ചയിൽ‍ 80 മണിക്കൂർ‍ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർ‍ക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റർ‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ഇക്കാര്യങ്ങൾ‍ സംബന്ധിച്ച് ജീവനക്കാർ‍ക്ക് മുന്നറിയിപ്പ് നൽ‍കി. പണം കൂടുതൽ‍ ഉണ്ടാക്കണം. അല്ലെങ്കിൽ‍ ട്വിറ്റർ‍ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്‌ക് പറഞ്ഞു.

ബ്ലൂംബെർ‍ഗാണ് ഇക്കാര്യം റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്. പറഞ്ഞതുപോലെ ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ‍ രാജി വെച്ചിട്ട് പോകണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. മസ്‌കിന്റെ പുതിയ നേതൃസംഘത്തിലെ ചീഫ് ഇൻഫർ‍മേഷൻ‍ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്‌നർ‍, യോയെൽ‍ റോത്ത്, സെയിൽ‍സ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ‍ വീലർ‍ എന്നിവർ‍ രാജിവെച്ചു എന്നാണ് കഴിഞ്ഞ ദിവസം പുറത്തു വരുന്ന റിപ്പോർ‍ട്ടുകൾ‍ പറയുന്നത്.

വരുമാനത്തിൽ‍ വൻ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് ചർ‍ച്ചയായിരുന്നു. കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റർ‍ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ‍. ഏറെ വിവാദങ്ങൾ‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്റർ‍ ഏറ്റെടുത്തത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യുട്ടിവ് ഓഫിസറായ മസ്‌ക് 4400 കോടി രൂപക്കാണ് ട്വിറ്റർ‍ വാങ്ങിയത്.

ഇതിന് പിന്നാലെ വെരിഫൈഡ് മെമ്പർ‍ഷിപ്പിന് പ്രതിമാസം എട്ടുഡോളർ‍ ഫീസായി ഈടാക്കണമെന്ന നീക്കവുമായി കൂടി മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർ‍സി എത്തിയിരുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

ടെക് ലോകം ഇന്നേവരെ കണ്ടതിൽ‍ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ‍ ട്വിറ്ററിൽ‍ നടന്നതെന്ന് റിപ്പോർ‍ട്ട്. നിരവധി പരസ്യദാതാക്കൾ‍ പിന്മാറിയത് ട്വീറ്ററിനെ നഷ്ടത്തിലാക്കിയെന്നാണ് മസ്‌ക് പറയുന്നത്കണ്ടന്റ് മോഡറേഷൻ‍ പാലിച്ചില്ലെങ്കിൽ‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനകൾ‍ പരസ്യ ദാതാക്കളിൽ‍ സമ്മർ‍ദം പുലർ‍ത്തിയെന്നാണ് മസ്‌ക് പറയുന്നത്. പരസ്യക്കാർ‍ പിൻ‍വലിഞ്ഞതിനെ തുടർന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.

article-image

ftu

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed